തൃശൂർ: കുതിരാൻ തുരങ്കം തുറക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. ഉദ്ഘാടന ചടങ്ങ് രണ്ട് തുരങ്കങ്ങളുടേയും നിർമ്മാണം പൂർത്തിയായ ശേഷമാകും നടക്കുക. വാഹനങ്ങൾ ഇന്ന് മുതൽ കടത്തിവിടാനും അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ വാഹനങ്ങൾ കടത്തി വിടാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കൊച്ചി- കോയമ്പത്തൂർ ദേശീയ പാതയിലെ യാത്രാ സമയം വലിയ രീതിയിൽ കുറയും.
കുതിരാൻ തുരങ്കം തുറക്കാൻ ദേശീയ പാത അതോറിറ്റിയും അനുമതി നൽകിയിരുന്നു. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാദ്ധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ അറിയിച്ചു. മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്.
We will open one side of the Kuthiran Tunnel in Kerala today. This is the first road tunnel in the state and will drastically improve connectivity to Tamil Nadu and Karnataka. The 1.6 km long tunnel is designed through Peechi- Vazahani wildlife sanctuary. pic.twitter.com/9yG0VhrsLq
— Nitin Gadkari (@nitin_gadkari) July 31, 2021
Comments