ന്യൂഡൽഹി : പാകിസ്താനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി). പാകിസ്താനിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സംഘടന രംഗത്തെത്തിയത്. രാജ്യത്തിന് ലഭിക്കുന്ന വിദേശ ഫണ്ട് റദ്ദാക്കണമെന്നും വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.
പാകിസ്താനിലെ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ആഗോള സമൂഹത്തിന്റെ നിയമങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടാണ് പാകിസ്താനിൽ ഹൈന്ദവ ആരാധനാലയങ്ങൾക്ക് നേരെ മത മൗലികവാദികൾ ആക്രമണങ്ങൾ നടത്തുന്നത്. കർതർപൂരിലെ ഗുരുദ്വാരയ്ക്ക് നേരെയും പാകിസ്താനിലെ ആക്രമണം നടത്തിയിരുന്നു.
പാക് ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്രസഭയും ആഗോള സമൂഹും മനഷ്യാവകാശ സംഘടനകളും നടപടി സ്വീകരിക്കണം. പാകിസ്താനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കൂടാതെ രാജ്യത്തിന് ലഭിക്കുന്ന വിദേശ ഫണ്ട് റദ്ദാക്കണമെന്നും അലോക് കുമാർ കൂട്ടിച്ചേർത്തു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഹിന്ദു ക്ഷേത്രത്തിന് നേരെ മത തീവ്രവാദികൾ ആക്രമണം നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റഹിം യർ ഖാൻ ജില്ലയിലെ ഭോംഗ് നഗരത്തിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഇസ്ലാം ഭീകരർ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾ തകർക്കുകയും, ഇതിന്റെ അവശിഷ്ടങ്ങൾ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു. ഇസ്ലാം മതപാഠശാലയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
Comments