സോനിപത്: ഇന്ത്യൻ ഗുസ്തിതാരങ്ങൾക്കും രാജ്യത്തിനും ആത്മവിശ്വാസമേകിയ ബജരംഗ് പുനിയയുടെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. തന്റെ മകന്റെ രാജ്യത്തിനായി തീർച്ചയായും മെഡൽ നേടിതന്നെ മടങ്ങുമെന്നാണ് ബജരംഗിന്റെ പിതാവ് ബൽവാൻ സിംഗ് ആത്മവിശ്വാസത്തോടെ പറഞ്ഞത്. വെങ്കല മെഡൽ നേടിക്കൊണ്ടാണ് പുനിയ പിതാവിന്റെ പ്രതീക്ഷ കാത്തത്.
ഇന്ന് രാവിലെ ബജരംഗ് തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും നല്ല ആത്മവിശ്വാസ ത്തിലാണെന്നും ബൽവാൻ സിംഗ് പറഞ്ഞിരുന്നു, മകനോട് സ്വതസിദ്ധമായ കളി പുറത്തെടുത്തിട്ടില്ലെന്നും എല്ലാ മത്സരവും താൻ ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്നും പറഞ്ഞകാര്യവും ബൽവാൻ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. നിന്റെ സാധാരണ ശൈലിയിലുള്ള കളി തന്നെ പുറത്തെടുക്കണം. മനസ്സുകൊണ്ടാണ് കളിക്കുന്നത്. അത് മാറ്റി ആക്രമിക ശൈലി തന്നെ നടത്തണമെന്ന് പിതാവ് നൽകിയ ഉപദേശം അക്ഷരം പ്രതി പാലിക്കുന്ന പുനിയയെയാണ് ഇന്ന് ഒളിന്പിക്സ് ഗോദയിൽ ലോകം കണ്ടത്.
വെങ്കല മെഡലിനായി ബജരംഗ് പുനിയ നേരിട്ട കസാഖിസ്താന്റെ ദൗലത് ലിയാസബേ കോവിനെ ഒരു പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് പുനിയ രാജ്യത്തിനറെ അഭിമാനമായത്. അസർബൈജാന്റെ ഹാജി അലിയേവിനോടാണ് ബജരംഗ് പുനിയ സെമിയിൽ അടിയറ പറഞ്ഞത്. 65 കിലോഗ്രാം വിഭാഗത്തിൽ പുനിയ മികച്ചതാരമാണെന്ന് പരിശീലകരെല്ലാം ഏക സ്വരത്തിൽ ആത്മവിശ്വാസത്തോടെ പറയുന്നു.
Comments