ടോക്കിയോ: കോപ്പ അമേരിക്ക ഫൈനലിലേറ്റ പരാജയം മറന്ന് കളിച്ച ബ്രസീൽ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വർണ്ണം സ്വന്തമാക്കി. യൂറോപ്പ്യൻ ശക്തികളും മുൻലോക ചാമ്പ്യൻമാരുമായ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് കാനറികൾ വിജയം നേടിയത്.
മത്തേയൂസ് കുന്യ, മാൽക്കോമാ എന്നിവർ ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടു. സ്പെയിനിന്റെ ആശ്വാസ ഗോൾ ഒയാർസബാലിന്റെ കാലിൽനിന്നായിരുന്നു പിറന്നത്. ഒളിമ്പിക്സ് ഫുട്ബോളിൽ രണ്ടാം തവണയാണ് ബ്രസീൽ ജേതാക്കളാകുന്നത്. 2016 റിയോയിലും ബ്രസീലിനായിരുന്നു സ്വർണം.
Comments