മുംബൈ : വിവാഹിതയായ സ്ത്രീയ്ക്ക് പ്രണയ ലേഖനം എഴുതുന്നതും, അത് ശരീരത്തിലേക്ക് വലിച്ചെറിയുന്നതും പീഡനമായി കണക്കാക്കുമെന്ന് മുംബൈ ഹൈക്കോടതി.
2011 ലെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് ഉത്തരവ്.
45 കാരിയായ വീട്ടമ്മയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. വീട്ടമ്മയ്ക്ക് 57 കാരൻ പ്രണയലേഖനം നൽകുകയും, വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ശരീരത്തിലേക്ക് എറിയുകയും ചെയ്തു. ഇതേ തുടർന്നാണ് വീട്ടമ്മ പരാതി നൽകിയത്. സംഭവം പുറത്തു പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് 57 കാരൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വിവാഹിതയായ സ്ത്രീയുടെ ശരീരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കവിതയോ പ്രേമലേഖനമോ എറിയുന്നത് പീഡനമായി കണക്കാക്കുമെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ മൗനം ഏറ്റവും വലിയ സമ്പത്താണ്. സ്ത്രീയുടെ അന്തസ്സിന് എപ്പോഴാണ് കോട്ടമുണ്ടാകുക എന്നതിന് വ്യക്തമായ വിശദീകരണമില്ല. താൽപര്യമില്ലാതെ പ്രണയം പ്രകടിപ്പിക്കുന്ന എഴുത്ത് സ്ത്രീയുടെ ശരീരത്തിലേക്ക് എറിയുന്നത് പീഡനമാണെന്നും കോടതി വ്യക്തമാക്കി.
Comments