അമൃത്‌സർ: സ്വാതന്ത്ര്യദിനത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അതിർത്തി കയ്യേറ്റമോ ആക്രമണമോ സഹിക്കുന്നതല്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള സാഹസികതയ്‌ക്ക് പാകിസ്താൻ മുതിരുകയാണെങ്കിൽ ജീവിതകാലം മുഴുവൻ മറക്കാൻ സാധിക്കാത്ത പാഠം പാകിസ്താനെ താൻ പഠിപ്പിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തിലാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രതികരണം.
വ്യവസായ വികസനത്തിനും ജനപുരോഗതിക്കും സംസ്ഥാനത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് വെല്ലുവിളിയാകുന്ന ഒരു ഭീഷണിയും കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാകില്ല. പഞ്ചാബ് നേരിടുന്ന ഏത് ഭീഷണിയും രാജ്യത്തിന് മുഴുവൻ അപകടമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 47 പാകിസ്താൻ ഭീകര താവളങ്ങളും 347 തീവ്രവാദ ഗ്രൂപ്പുകളുമാണ് നശിപ്പിച്ചത്. അർമേനിയ, യുഎഇ തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ള കുറ്റവാളികളെ ഇതിനോടകം നാടുകടത്തിയെന്നും അമരേന്ദർ സിംഗ് പറഞ്ഞു. അമൃത്‌സറിൽ നടന്ന 75-ാം സ്വാതന്ത്ര്യദിന ചടങ്ങിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുകയും ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
Comments