നോയിഡ: ഉത്തർപ്രദേശിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ വിധിച്ച് കോടതി.നോയിഡ സ്വദേശിയായ ഇരുപത്കാരനാണ് പ്രതി.പ്രതിക്ക് ഇരുപത് വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ജസ്റ്റിസ് ബിഷ്‌ണോയാണ് ശിക്ഷ വിധിച്ചത്.പിഴ അടയ്‌ക്കാത്തപക്ഷം ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.ഗൗതം ബുദ്ധ നഗറിലെ പ്രത്യേക പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം, സെഷൻ 363 തട്ടികൊണ്ടുപോകൽ, സെഷൻ 366 തട്ടികൊണ്ടുപോയി വിവാഹത്തിന് നിർബന്ധിക്കൽ, സെഷൻ 376 പീഡനം എന്നീ വകുപ്പുകളിലാണ് പോലീസ് കേസെടുത്തിരുന്നത്. ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ (പോക്‌സോ) പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.നോയിഡയിലെ സെക്ടർ 49 പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ഉത്തർപ്രദേശ് സർക്കാരിന്റെ മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇത് വരെ നിരവധി പേർ ശിക്ഷിക്കപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളായ 67 പേർക്ക് കടുത്ത ശിക്ഷ നൽകിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Comments