എറണാകുളം : കൊച്ചി നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പോലീസുകാർക്ക് ഡിസിപിയുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. പെറ്റി കേസുകൾ എടുക്കുന്നതിന്റെ കാര്യത്തിൽ പല പോലീസ് സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപി ഐശ്വര്യ ദോഗ്രെയുടെ വിമർശനം.
ഡിസിപിയുടെ നിർദ്ദേശം എന്ന തരത്തിൽ കൺട്രോൾ റൂമിൽ നിന്നും നൽകിയ സന്ദേശത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. നഗരത്തിൽ നിന്നുള്ള പെറ്റികേസുകളുടെ എണ്ണം കുറവാണ്. പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പല സ്റ്റേഷനുകളും പിന്നിലാണ്. രാവിലെ 9 മുതൽ 12 വരെ പെർഫോമൻസ് മോശമാണെന്നാണ് മാഡം അറിയിക്കുന്നത്. എസ്എച്ച് ഓമാർ കൂടുതൽ ഡിറ്റൻഷൻ നടത്തണം. 12 – 3 ഡിറ്റൻഷൻ കൂടുതൽ വേണമെന്ന് മാഡം അറിയിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
കൊറോണക്കാലത്ത് ദുരിതത്തിലായ ജനങ്ങളിൽ നിന്നും ലോക്ഡൗൺ നിയന്ത്രണത്തിന്റെ പേരിൽ പിഴ ഈടാക്കുന്ന പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
Comments