കാബൂൾ : രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാറാണെന്ന് അഫ്ഗാൻ മുൻ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി. അഫ്ഗാനിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യമാണ് വലുതെന്നും ബിസ്മില്ല ഖാൻ മുഹമ്മദി പറഞ്ഞു.
താലിബാൻ അധിനിവേശത്തിന് പിന്നാലെ മുൻ പ്രസിഡന്റ് അഷ്റഫ് ഗാനിയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി രംഗത്ത് വരുന്നത്. സ്ത്രീകൾ ബുർഖ ധരിച്ചേ പുറത്തിറങ്ങാവൂ എന്നത് ഉൾപ്പെടെ നിരവധി അപരിഷ്കൃത നിയമങ്ങളാണ് താലിബാൻ നടപ്പിലാക്കുന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യമാണ് താലിബാൻ പ്രധാനമായും അടിച്ചമർത്തുന്നത്. ഇതിനോടകം തന്നെ പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങൾ ഭീകരർ മായ്ച്ചു കളഞ്ഞു. ബാൽക്കണിയിൽ നിൽക്കുന്നതിനുൾപ്പെടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഗനിയെ വിമർശിച്ച് മുഹമ്മദി രംഗത്ത് വന്നത്. സ്വന്തം മാതൃരാജ്യത്തെ വിറ്റവരെ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Comments