ജിദ്ദ: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിലെ സ്ഥിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഇസ്ലാമിക രാജ്യങ്ങൾ. 57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഞായറാഴ്ച യോഗം ചേർന്നു.
അഫ്ഗാനിലെ സ്ഥിതി വിലയിരുത്തിയ യോഗം പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. താലിബാൻ അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്നും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി ഒഐസി സെക്രട്ടറി ജനറൽ യൂസഫ് അൽ ഒത്തൈമിൻ പറഞ്ഞു.
അഫ്ഗാനിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അക്രമങ്ങൾ നിർത്തി രാജ്യത്ത് സമാധാന ജീവിതം ഉറപ്പ് വരുത്തണമെന്നും ഒഐസി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹകരണം ആവശ്യമാണെന്നും യോഗം വിലയിരുത്തി.
Comments