ന്യൂഡൽഹി: നാല് വർഷം പഴക്കമുള്ള മയക്കുമരുന്ന് കേസിൽ പ്രമുഖ സിനിമാതാരങ്ങളായ രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബാട്ടി, രവി തേജ എന്നിവരുൾപ്പെടെ 12 പേരെ ഇ.ഡി ചോദ്യം ചെയ്യും.
രാകുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബാട്ടി, രവി തേജ, പുരി ജഗന്നാഥ് എന്നിവരെ മയക്കുമരുന്ന് കേസിൽ പ്രതികളാക്കിയിട്ടില്ല. ഇവർ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പറയാനാകില്ല എന്ന് ഇ.ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
2017ൽ തെലുങ്കാന എക്സൈസ് വകുപ്പ് 30 ലക്ഷം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഇതിനു ശേഷം 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എക്സൈസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ തെലങ്കാന എക്സൈസ് വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യപ്പെട്ട 11 പേർക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഹൈദരാബാദിൽ നിരവധി മയക്കുമരുന്ന് കടത്തലുകൾ നടന്നിട്ടുണ്ട്. 2017 ജൂലൈയിൽ നടന്ന റെയ്ഡുകളിൽ 13 പേരിൽ നിന്നാണ് വൻതോതിൽ എൽഎസ്ഡിയും കൊക്കെയ്നും പിടിച്ചെടുത്തത്.
Comments