ഇസ്ലാമാബാദ്: പാകിസ്താനിൽ കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പെൺകുട്ടികളെയും ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയോ നിർബന്ധിത വ്യഭിചാരത്തിന് വിധേയരാക്കുകയോ ആണ് ചെയ്യുന്നതെന്നും കണ്ടെത്തൽ. പാകിസ്താനിൽ പ്രവർത്തിക്കുന്ന പാക് വെർണാകുലർ മീഡിയയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പല കുടുംബങ്ങളിലും ദാരിദ്ര്യം മൂലം ഏജന്റുകൾ വഴി കുട്ടികളെ വിൽപന നടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും പതിവാണ്. ഇതുസംബന്ധിച്ച് 2020ൽ മാത്രം 800 കേസുകളാണ് കറാച്ചിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 234 പേരും പെൺകുട്ടികളാണ്. എന്നാൽ 2021ലേക്ക കടക്കുമ്പോൾ ആദ്യമൂന്ന് മാസങ്ങളിൽ മാത്രം 233 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 74 പേരാണ് പെൺകുട്ടികൾ.
ഇത്തരത്തിൽ കാണാതാകുന്ന കുട്ടികളിൽ പലരെയും പോലീസ് ഇടപെടലിന്റെ ഭാഗമായി പിന്നീട് തിരിച്ച് ലഭിക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ കഴിയാത്തവരാണ് അധികവും.
Comments