വാഷിംഗ്ടൺ: കാബൂളിലെ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായ വാർത്ത സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. അതേസമയം സൈനിക പിന്മാറ്റം അവസാന ഘട്ടത്തിലാ ണെന്നും വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനും സംയുക്ത സൈനിക മേധാവി റോൺ ക്ലെയിനുമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
കാബൂൾ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം ഭീകരർ നടത്തി. അഞ്ചു റോക്കറ്റുകളാണ് വിമാനത്താവളത്തിന് നേരെ ഭീകരർ തൊടുത്തത്. എന്നാൽ മിസൈൽ പ്രതിരോധ സംവിധാനം എല്ലാത്തിനേയും തകർത്തതായും അമേരിക്ക അവകാശപ്പെട്ടു.
വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്ത തരത്തിലേക്ക് റോക്കറ്റുകൾ പതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. സൈനിക നീക്കം തടസ്സമില്ലാതെ തുടരുകയാണെന്നും സുള്ളിവൻ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.
സഖ്യസേനകളുടെയെല്ലാം സൈനികരേയും എംബസ്സി ഉദ്യോഗസ്ഥരേയും ഇന്നലെയോടെ പൂർണ്ണമായും കാബൂളിൽ നിന്നും പുറത്തെത്തിച്ചുവെന്നാണ് വിവരം. അമേരിക്കയുടെ മുന്നൂറ് പേര് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് സൈനിക മേധാവി അറിയിച്ചിട്ടുള്ളത്.
Comments