ന്യൂയോർക്ക്: ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റ് വൈകും.സ്വകാര്യതാ മാനദണ്ഡങ്ങളെ മാനിക്കുന്നില്ലെന്ന് വ്യാപക ആരോപണം മുൻപ് ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അപ്‌ഡേഷൻ വൈകുന്നത്.ചൈൽഡ് സേഫ്റ്റി അപ്‌ഡേറ്റ് ആണ് വൈകുന്നത്.
പുതിയ അപ്‌ഡേറ്റിന്റെ സുരക്ഷാ സംവിധാനത്തെ കുറിച്ച് ഉപയോക്താക്കൾക്കിടയിൽ ആശങ്കകൾ ഉയർന്നിരുന്നു. പരാതികളെ തുടർന്ന് കമ്പനി തന്നെയാണ് അപ്‌ഡേഷൻ വൈകുന്ന കാര്യം ഉപയോക്താക്കളെ അറിയിച്ചത്.
ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നുമായി ആപ്പിളിന്റെ കൗഡ് സ്റ്റോറേജിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ബാലപീഡന ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിനായി ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങളിൽ നിന്ന് ആപ്പിൾ ഐക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പരിശോധിക്കും.
പുതിയ പ്രഖ്യാപനത്തിന് ശേഷം ആപ്പിളിന്റെ ജീവനക്കാരടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പുതിയ അപ്‌ഡേഷൻ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ആളുകൾ പറയുന്നത്.എന്നാൽ പുതിയ ഫീച്ചർ അനിവാര്യമാണെന്നും ഉപയോക്തക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി ഉറപ്പ് നൽകി.
Comments