ഹവാന: അമേരിക്കയിൽ അൽഖ്വയ്ദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖലീദ് ഷേഖ് മുഹമ്മദിന്റെ വിചാരണ ക്യൂബയിൽ ആരംഭിക്കുന്നു. ഹവാനയിലെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. കൊറോണ വ്യാപനം കാരണമാണ് കഴിഞ്ഞ മാസം ആരംഭിക്കേണ്ടിയിരുന്ന വിചാരണ നീട്ടി വെയ്‌ക്കപ്പെട്ടത്.
ഖലീദിനൊപ്പം, വാലിദ് മുഹമ്മദ് സലീഹ് മുബാരക്, റമീസ് ബിൻ അൽ ഷിബ്, അലി അബ്ദുൾ അസീസ് അളി, മുസ്തഫ അഹമ്മദ് അദം എന്നീ പ്രതികളും 2001 ലെ ആക്രമണത്തിലെ പങ്കാളികളെന്ന നിലയിൽ കോടതിയിൽ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാവർക്കും വധശിക്ഷ വിധിക്കുമെന്നാണ് ക്യൂബൻ സൈനിക വൃത്തങ്ങൾ പറയുന്നത്.
ഫെബ്രുവരി 2020ലാണ് വിചാരണയുടെ ഒരു ഘട്ടം പൂർത്തിയായത്. 2001 സെപ്തംബർ 11നാണ് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് യാത്രാ വിമാനങ്ങൾ ഇടിച്ചുകയറ്റി ഭീകരർ ചാവേർ ആക്രമണം നടത്തിയത്. 3000 പേരാണ് ആക്രമണ ത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇനിയും പൂർണ്ണമല്ലാത്ത കണക്കുകൾ വ്യക്തമാക്കുന്നത്.
Comments