ഹൈദരാബാദ് : തെലങ്കാനയിൽ കെട്ടിട നിർമ്മാണത്തിനായി ഹനുമാൻ ക്ഷേത്രം തകർത്തതായി പരാതി. ഫിലിം നഗറിലെ ക്ഷേത്രമാണ് തകർത്തത്. സംഭവത്തിൽ പ്രദേശവാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
സംസ്ഥാന സർക്കാരാണ് ക്ഷേത്രം ഉൾപ്പെടുന്ന ഭൂമി അക്ബർ ബിൽഡേഴ്‌സ് എന്ന നിർമ്മാണ കമ്പനിയ്‌ക്ക് നൽകിയത്. പ്രദേശത്തെ മലമുകളിലായിരുന്നു ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുത്തതിന് പിന്നാലെ കമ്പനി ക്ഷേത്രം തകർക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ഇത് വകവയ്‌ക്കാതെയായിരുന്നു ക്ഷേത്രം പൊളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് ക്ഷേത്രം പൊളിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 1500 കോടി രൂപ മതിപ്പ് വില വരുന്ന ഭൂമി കേവലം 286 കോടി രൂപയ്‌ക്കാണ് അക്ബർ ബിൽഡേഴ്‌സിന് സർക്കാർ നൽകിയതെന്നാണ് നാട്ടുകാർ വ്യക്തമാക്കി.
Comments