ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യങ്ങൾ മുൻനിർത്തി ഏകലവ്യ സീരിസിന് തുടക്കമിട്ടു. സിബിഎസ്ഇയും ഐഐടി ഗാന്ധിനഗറും ചേർന്നാണ് സീരിസ് നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഏകലവ്യ ആവിഷ്‌കരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളെ വ്യത്യസ്ത വിഷയങ്ങൾ പരിചയപ്പെടുത്തും. ഇതുവഴി അവരുടെ ചിന്തകളെ ഉണർത്തുവാൻ സാധിക്കും. വിവിധ പ്രൊജക്ടുകളിലൂടെ ഓരോ വിഷയങ്ങളുടെ ആശയം പൂർണ്ണമായും ഉൾക്കൊള്ളുവാൻ ഏകലവ്യ വിദ്യാർത്ഥികളെ സഹായിക്കും.
ശാസ്ത്രവും ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഏകലവ്യയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ വിഷങ്ങളുടെ പഠനം സുഗമമാക്കും.
ഓൺലൈൻ രജിസ്‌ട്രേഷൻ വഴി വിദ്യാർത്ഥികൾക്ക് ഏകലവ്യയുടെ ഭാഗമാകാൻ സാധിക്കും. ‘നീരജ് ചോപ്രയും ന്യുട്ടന്റെ ചലന നിയമങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആദ്യ ഏപ്പിസോഡ് പുറത്തിറക്കുന്നത്. സെപ്റ്റംബർ 26 മുതലാണ് ഏകലവ്യയുടെ സംപ്രേക്ഷണം ആരംഭിക്കുക.
ഏകലവ്യ സീരീസ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റകൾ നൽകും. ഇതിനായി നൂറു രൂപ മാത്രമാണ് ഈടാക്കുക.
Comments