മുംബൈ: കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ആയുധം കാട്ടി ഭയപ്പെടുത്തിയശേഷം 16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് ഗെയ്ക്വാദ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടിയും ബന്ധുക്കളും സംഭവസ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
മുംബൈ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്യാണിയിൽ നിന്ന് വരികയായിരുന്നു പെൺകുട്ടിയും സുഹൃത്തുക്കളും. രാത്രി 9 മണിയോടെ ഉല്ലാസ് നഗറിൽ ട്രെയിൻ ഇറങ്ങി കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തട്ടിക്കൊണ്ട് പോയത്.
സ്‌റ്റേഷനിലെ മേൽപ്പാലത്തിലൂടെ നടന്നുപോകുന്ന സമയത്ത് പ്രതിയായ യുവാവ് ആയുധവുമായെത്തി കൂട്ടുകാരെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടികൾ ഓടി രക്ഷപ്പെട്ടയുടൻ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന് സമീപത്തായുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്തു. ശനിയാഴ്ച രാവിലെ വരെ യുവാവിന്റെ കസ്റ്റഡിയിലായിരുന്നു പെൺകുട്ടി. യുവാവ് ഉപേക്ഷിച്ച് പോയപ്പോൾ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു.
Comments