ഭോപ്പാൽ: നീണ്ട പതിനഞ്ച് വർഷത്തെ കഠിന പരിശ്രമത്തിനു ശേഷം തൊഴിലാളികൾക്ക് ലഭിച്ചത് 8.22 കാരറ്റ് വജ്രം. മധ്യപ്രദേശിലെ പന്നയിലുള്ള ഖനിയിൽ ജോലി ചെയ്യുന്ന നാല് തൊഴിലാളികൾക്കാണ് ഈ നിധി ലഭിച്ചത്.
40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാണ് തൊഴിലാളികൾക്ക് ലഭിച്ചതെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. വജ്രത്തെ ഈ മാസം തന്നെ ലേലത്തിനു വെയ്‌ക്കുമെന്ന് പന്ന ജില്ലാ കളക്ടർ സഞ്ജയ് കുമാർ മിശ്ര അറിയിച്ചു.
ലേലത്തിൽ ലഭിക്കുന്ന തുകയിൽ നിന്നും സർക്കാർ നികുതി എടുത്ത ശേഷം ഭാക്കിയുള്ള തുക ഖനനത്തിൽ ഏർപ്പെട്ടവർക്ക് നൽകും. ഈ വജ്രം, ഖനനത്തിലൂടെ ലഭിച്ച മറ്റ് അമൂല്യ രത്‌നങ്ങൾക്കോപ്പം സെപ്റ്റംബർ 21 മുതൽ ലേലത്തിനു വെയ്‌ക്കും.
രഗുവീർ പ്രജാപതിയ്‌ക്കും മൂന്ന സുഹൃത്തുകൾക്കുമാണ് ഈ സൗഭാഗ്യം വന്നു ചേർന്നത്. പാട്ടത്തിനെടുത്ത ഹിരാപുർ ടപരിയാൻ ഖനിയിൽ നിന്നുമാണ് വജ്രം ലഭിച്ചത്. ലേലത്തിലൂടെ ലഭിക്കുന്ന തുക മക്കളുടെ തുടർ പഠനത്തിനായി ഉപയോഗിക്കുമെന്ന് രഗുവീർ അറിയിച്ചു.
Comments