മോസ്കോ: ചന്ദ്രനിലേക്കുള്ള ദൗത്യത്തിൽ ഏറെ നിർണ്ണായകമായ റഷ്യയുടെ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു. സൂപ്പർ ഹെവി റോക്കറ്റിന്റെ ഗവേഷണവും നിർമ്മാണവുമാണ് നിർത്തിവെച്ചത്. സാങ്കേതികമായി കൂടുതൽ മെച്ചപ്പെടുത്തേ ണ്ടതിനാലാണ് സമയം എടുക്കുന്നതെന്നാണ് റഷ്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചത്. സൂപ്പർ റോക്കറ്റിന്റെ ചുമതല വഹിക്കുന്ന സമാറാ റോക്കറ്റ് ആന്റ് സ്പേസ് സെന്റർ മേധാവി ദിമിത്രി ബാറാനോവാണ് വിശദീകരണം നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് റഷ്യയുടെ നൂതന പദ്ധതി വിപൂലീകരിക്കുന്ന വാർത്ത ദിമിത്രി പുറത്തുവിട്ടത്. യെനീസീ എന്ന പുതിയ പേരിലാണ് റോക്കറ്റ് നിർമ്മി ക്കുന്നത്. ശക്തികൂടിയ റോക്കറ്റ് നിലവിൽ ഉപയോഗിക്കുന്ന ഡോൺ എന്നതിന്റെ പരിഷ്ക്കരിച്ച രൂപമാണ്.
റഷ്യയുടെ ബഹിരാകാശ വിഭാഗമായ റോസ്കോസ്മോസ് സ്പേസ് കോർപ്പറേഷന്റെ ചാന്ദ്രദൗത്യത്തിനായിട്ടാണ് റോക്കറ്റ് പരിഷ്ക്കരിക്കുന്നത്. ബഹിരാകാശത്തേക്ക് കൂടുതൽ വാഹനങ്ങളേയും ബഹിരാകാശ സഞ്ചാരികളേയും എത്തിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മുമ്പ് റോക്കറ്റിൽ മണ്ണെണ്ണയും ഓക്സിജനും ചേർന്നുള്ള സംവിധാനമാണ് പ്രവർത്തി ച്ചിരുന്നത്. പകരമായി മിഥൈൻ വാതകം ഉപയോഗിച്ചുള്ള ഘട്ടത്തിലേക്കാണ് റഷ്യ മാറുന്നത്.
യെനീസിയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തേണ്ടിവന്നെന്നാണ് റഷ്യ അറിയിക്കുന്നത്. ഫെബ്രുവരിയിലാണ് റോക്കറ്റിലെ സാങ്കേതിക മാറ്റങ്ങൾക്കായുള്ള ഗവേഷണം ആരംഭിച്ചത്. ഈ വർഷം ഒക്ടോബർ മാസത്തിൽ റോക്കറ്റ് നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാ നിച്ചിരുന്നത്.
Comments