ഭോപ്പാൽ : ഹിന്ദു വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ. രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
അഖിലേന്ത്യ മഹിളാ കോൺഗ്രസിന്റെ ഡൽഹിയിൽ നടന്ന പരിപാടിയിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം. ആർഎസ്എസും, ബിജെപിയും രാഷ്‌ട്രീയ താത്പര്യങ്ങൾക്കായി ഹിന്ദു എന്ന വികാരം പ്രയോജനപ്പെടുത്തുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. ലക്ഷ്മി ദേവി ശക്തിയുടെ പ്രതീകമാണ്. ദുർഗാ ദേവി സുരക്ഷയുടേയും. ഈ രണ്ട് ശക്തികളെയും കോൺഗ്രസ് ഭരിക്കുമ്പോൾ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ബിജെപിയും ആർഎസ്എസും ഈ ശക്തികളെ നശിപ്പിച്ചു.
രാഹുൽ ഗാന്ധി അഭിനന്ദിക്കപ്പെടേണ്ട നേതാവാണെന്ന് നരോത്തം മിശ്ര പരിഹസിച്ചു. ഹിന്ദു മതത്തെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ല ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വിവരമില്ലെന്നും മിശ്ര പ്രതികരിച്ചു.
. ഇവർ കപട ഹിന്ദുക്കളാണ്. ഹിന്ദുമതത്തെ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ ഹിന്ദുക്കളല്ലെന്നും രാഹുൽ വിമർശിച്ചിരുന്നു.
Comments