കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ദിവസം;അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ദിവസം;അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 02:27 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കുടുബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം പെൺകുഞ്ഞ് ജീവിച്ചത് അഞ്ച് ദിവസം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ കുടുംബത്തിലെ നാല് പേരുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് അയൽവാസികൾ. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബയദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അഞ്ച് മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അവിടെ നിന്നാണ് പ്രേക്ഷ എന്ന രണ്ടര വയസ്സ് മാത്രം പ്രായമുളള പെൺകുഞ്ഞിനെ പോലീസ് രക്ഷിച്ചത്. കുഞ്ഞ്  അബോധാവസ്ഥയിലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

അമ്മ സിഞ്ചന (34), മുത്തശ്ശി ഭാരതി (51), അമ്മയുടെ സഹോദരി സിന്ധൂരാനി (31), അമ്മയുടെ സഹോദരൻ മധുസാഗർ (25) എന്നിവരുടെ മൃതദേഹങ്ങൾ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മധുസാഗർ തൂങ്ങിമരിച്ച മുറിയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. പ്രേക്ഷയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്‌ക്ക് ചികിത്സയും കൗൺസിലിംഗും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

അഞ്ച് മരണങ്ങളുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ സൗമേന്ദു മുഖർജി പറഞ്ഞു.വീട്ടിൽ നിന്ന് മരണക്കുറിപ്പു കണ്ടെത്താനായിട്ടില്ല.

വെള്ളിയാഴ്ച രാത്രി മാദ്ധ്യമപ്രവർത്തകനായ ശങ്കർ അയൽവാസികളുടെയും പോലീസിന്റെയും സഹായത്തോടെ വാതിൽ പൊളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി സംശയമുണ്ട് സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിസ്സാര പ്രശ്‌നങ്ങൾ കൊണ്ടാകാം ഇവർ ആത്മത്യ ചെയ്തതെന്നാണ് ശങ്കർ പോലീസിന് കൊടുത്ത മൊഴി.

ഭാരതി എന്ന വൃദ്ധയെ ഹാളിലെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലും സിഞ്ചൂരാനിയുടെ മൃതദേഹം ഒന്നാം നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്.മൂന്ന് ദിവസമായി കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ശങ്കർ പോലീസിനോട് പറഞ്ഞു.

അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് അഞ്ച് ദിവസം മുമ്പാണ് മരണം സംഭവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിഗമനം.എന്നിരുന്നാലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് സ്ഥിരീകരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

Tags: CrimeKARANATAKA
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies