ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനം തുടർന്ന് ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികർക്ക് അതിർത്തിയിൽ പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഷിൻജിയാംഗ് ജില്ലിയിലാണ് ചൈനീസ് പട്ടാളക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നത്. നിരവധി ചൈനീസ് മാദ്ധ്യമങ്ങളും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലുള്ള ഹിമാലയൻ അതിർത്തിയിൽ രാത്രി കാലങ്ങളിലാണ് ചൈനീസ് സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്നത്. പ്രതികൂല സാഹചര്യത്തിലും സൈനികരെ യുദ്ധം ചെയ്യാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനികരെ പരിശീലിപ്പിക്കുന്നത് എന്ന് കമാർഡർ യാംഗ് യാംഗ് പറഞ്ഞു. കൊടും തണുപ്പിൽ ആധുനിക ആയുധങ്ങളും പ്രതിരോധ ഉപകരങ്ങളും ഉപയോഗിക്കാൻ പരിശീലനം നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലൂടെ വെളിച്ചമില്ലാതെ സഞ്ചരിക്കാനും ഇവരെ അഭ്യസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താനുള്ള ചൈനയുടെ ഗൂഢനീക്കമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 2020 ജൂണിൽ ഗൽവാൻ അതിർത്തിയിൽ നടന്ന സംഘർഷത്തിന് മുന്നോടിയായി ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിരുന്നു. നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.തുടർന്നാണ് ഇന്ത്യൻ പ്രദേശത്തേയ്ക്ക് ചൈന അതിക്രമിച്ച് കയറിയത്. ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധിക്കുകയും ബഫർ സോണിലെ മറ്റ് പ്രദേശങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തതോടെ ചൈനയ്ക്ക് തിരിച്ചടി നേരിട്ടു.
സമാധാന ചർച്ചകൾക്കൊടുവിൽ ചൈന പിന്മാറിയെങ്കിലും വീണ്ടും പ്രകോപനംവീണ്ടും പ്രകോപനം തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അഫ്ഗാനും പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം ഇന്ത്യയോടുള്ള ശത്രുത ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
Comments