ലക്‌നൗ: ഉത്തർപ്രദേശിൽ സഹോദരിമാരായ ദലിത് യുവതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി.കേസിൽ പ്രതികളായ ഏഴ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷയും 1.07 ലക്ഷം രൂപ പിഴയും വിധിച്ചു.സതീഷ് മദൻ, സാഗർ ഭണ്ഡുല, ബണ്ടി മാലിക്, ആശ സച്ച്‌ദേവ, അമർജീത് കൗർ, വിനോദ് കക്കാട്, സാനിയ കോലി എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.മൊറാദാബാദിലെ എസ്‌സി/എസ്ടി കോടതിയാണ് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകിയത്. മൊറാദാബാദിലെ കോതിവാൾ നഗർ സ്വദേശിനികളായ ഗീത,മോനു എന്നിവരാണ് ആൾകൂട്ടകൊലപാതകത്തിന് ഇരയായത്.
2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സഹോദരിമാർ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് ഒരു അമ്മയും മകളും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടത്തിയവരിൽ ഒരാൾ മൊറാദാബാദ് സഹോദരിമാരുടെ സഹോദരൻ രാകേഷാണെന്ന് ആരോപണമുയർന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോക്ഷാകുലരായ നാട്ടുകാർ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധപ്രകടനത്തിനിടെ പ്രതികൾ ചേർന്ന് മൊറാദാബാദ് സഹോദരിമാർ താമസിച്ചിരുന്ന വീടിന് തീയിടുകയായിരുന്നു. സഹോദരിമാരുടെ അമ്മ രജോയെ രക്ഷപ്പടുത്തിയെങ്കിലും സഹോദരിമാർ അഗ്നിക്കിരയായി. തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
Comments