ന്യൂയോർക്ക് :വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുതുക്കി.കർശന നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങൾ.
ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ,നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്,കാർബൺ മോണോക്സൈഡ് തുടങ്ങിയവയുടെ അളവിന്റെ പരിധിയാണ് പുതുക്കിയത്.
വായു മലിനീകരണം സമൂഹത്തിന് വലിയ വിപത്താണ്.ലോകത്ത് മനുഷ്യന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ് വായുമലിനീകരണം. നിരവധിപേരാണ് ശ്വാസകോശസംബന്ധരോഗങ്ങളാൽ ആശുപത്രികൾ കയറിയിറങ്ങുന്നത്. മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം മൂലം നാൾക്കുനാൾ വായു മലിനീകരണതോത് വർദ്ധിക്കുകയാണ്.ഓക്സിജൻ സിലിണ്ടറുകൾ ചുമന്ന് നടക്കേണ്ട കാലം വിദൂരമല്ലന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
വായു ഗുണനിലവാരം കണക്കാക്കുന്നതിന് പുതിയമാനദണ്ഡങ്ങൾ വരുന്നതോടെ ആളുകൾ കൂടുതൽ ജാഗരൂഗരാകുമെന്നാണ് പ്രതീക്ഷ.ലോകത്തിലെ മുഴുവൻ ആളുകൾക്കും വായുമലിനീകരണം ഭീഷണിയാണ്.എന്നിരുന്നാലും ഇത്തരം ഭീഷണികൾ കൂടുതലും ബാധിക്കുക വികസ്വര രാജ്യങ്ങളെയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.വായുമലിനീകരണം കുറയുക്കുന്നതിനുള്ള നടപടികൾ എല്ലാ രാജ്യങ്ങളും കൈക്കൊള്ളണമെന്ന് അദ്ദേഹം നിർദേശിച്ചു.
Comments