മോസ്കോ: റഷ്യ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായുള്ള ബന്ധം നിലനിർത്തും. മൂന്ന് രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
‘അഫ്ഗാൻ ജനതയുടെ സമാധാനത്തിനും, ക്ഷേമത്തിനും, പ്രാദേശിക വികസനത്തിനും വേണ്ടിയാണ് ബന്ധം നിലനിർത്തുന്നതിനായി കരാർ ഒപ്പിട്ടത്’ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്ന് രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ താലിബാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 21ന് ആരംഭിച്ച 76-ാമത് യുഎൻ ജനറൽ അസംബ്ലിയ്ക്ക് ശേഷമാണ് തീരുമാനവുമായി രാജ്യങ്ങൾ മുന്നോട്ടു വന്നത്. യുഎൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും താലിബാനുമായുള്ള മറ്റു രാജ്യങ്ങളുടെ ബന്ധത്തെ ഉറ്റു നോക്കുകയാണ്.
മറ്റു രാജ്യങ്ങൾ താലിബാനെ എതിർക്കുമ്പോഴും ഭീകരരുടെ പ്രവർത്തനങ്ങൾ പാകിസ്താൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. യുഎനിൽ നടന്ന സമ്മേളനത്തിൽ ലോക നേതാക്കളെ അഭിമുഖീകരിക്കണമെന്ന ആവശ്യവുമായി താലിബാൻ മുന്നോട്ടു വന്നിരുന്നു. കൂടാതെ, താലിബാനുമായുള്ള ബന്ധം ലോകനേതാക്കൾ ഉപേക്ഷിക്കരുതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അഭ്യർത്ഥിച്ചിരുന്നു.
താലിബാനെ പിന്തള്ളുന്നതിലൂടെ അവർക്ക് വളരാനുള്ള ശക്തി വർദ്ധിക്കുമെന്നാണ് ഷെയ്ഖ് അഭിപ്രായപ്പെടുന്നത്.
Comments