മാഞ്ചസ്റ്റർ: അന്യഗ്രഹങ്ങളിൽ താവളമുറപ്പിക്കുന്നതിനായി നിരന്തരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയാണ് മനുഷ്യൻ.അന്യഗ്രഹങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുതകുന്ന വസ്തുവിന്റെ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞർ.
ബഹിരാകാശ യാത്രികരുടെ രക്തം,വിയർപ്പ് കണ്ണുനീർ എന്നിവയ്‌ക്കൊപ്പം അന്യഗ്രഹങ്ങളിൽ നിന്ന ശേഖരിച്ച മണ്ണും ചേർത്ത് പുതിയ വസ്തു ശാസ്ത്രജ്ഞർ നിർമ്മിക്കുന്നതായി റിപ്പോർട്ട്. കോൺക്രീറ്റിന് സമാനമായ വസ്തുവാണ് ഗവേഷകർ നിർമ്മിക്കുന്നത്.മാഞ്ചസ്റ്ററിലെ ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ ഗവേഷണത്തിന് പുറകിൽ.
പരീക്ഷണം വിജയിക്കുകയാണെങ്കിൽ ചൊവ്വയിൽ കോളനികൾ സ്ഥാപിക്കനായുള്ള മനുഷ്യന്റെ ആഗ്രഹത്തിന് ഒരു ചവിട്ടുപടി കൂടിയാകും ഇത്.
നിലവിൽ ഒരു ഇഷ്ടിക ചൊവ്വയിലേക്ക് കൊണ്ടുപോകുന്നതിന് 20 ലക്ഷം ഡോളർ ചിലവാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഭാവിയിൽ ചൊവ്വയിൽ കോളനികൾ സ്ഥാപിക്കാനൊരുങ്ങുമ്പോൾ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന വസ്തു ഏറെ ഉപകാരപ്രദമാകും.
പഠനപ്രകാരം മനുഷ്യരക്തത്തിലെ പ്രത്യേകതരം പ്രോട്ടീനായ ഹ്യുമൺ സിറം ആൽബുമിനും യൂറിയയും ഉപയോഗിച്ച് പശപശപ്പുള്ള ആസ്‌ട്രോക്രീറ്റ് എന്ന പദാർത്ഥം നിർമ്മിക്കാൻ സാധിക്കും.കോൺക്രീറ്റിനേക്കാൾ ശക്തമായിരിക്കും ഈ പദാർത്ഥമന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
ബഹിരാകാശ ദൗത്യത്തിനിടെ ആറു ബഹിരാകാശ യാത്രികർക്ക് ചേർന്ന് 500 കിലോഗ്രാമിലധികം ആസ്‌ട്രോക്രീറ്റ് നിർമ്മിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിക്ക് പുറത്തുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകരമാകുെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
Comments