1921 ലെ മാപ്പിള ലഹള അടിച്ചൊതുക്കിയതിൽ ഖൂർഖ പട്ടാളത്തിന്റെ പങ്ക് വെളിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കലാപത്തിലെ ഇരകളായ ഹിന്ദുക്കളെ രക്ഷിച്ചതും അക്രമകാരികളെ അടിച്ചൊതുക്കിയതും ഗോരഖ്നാഥന്റെ ഭടൻമാരായ ഗൂർഖ സൈനികരെന്നാണ് യുപി മുഖ്യമന്ത്രിയുടെ സുപ്രധാന വെളിപ്പെടുത്തൽ. ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനും ആചാര്യനുമായ യോഗി ആദിത്യ നാഥ് തന്നെ നടത്തിയ വെളിപ്പെടുത്തൽ അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു.
മാപ്പിള ലഹളയെകുറിച്ച് പാഞ്ചജന്യ സംഘടിപ്പിച്ച ചർച്ചയിലാണ് ഗൂർഖ പട്ടാളത്തിന്റെ പങ്കാളിത്വത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ യോഗി ആദിത്യനാഥ് നടത്തിയത്. 1921 ൽ മലബാർ ഹിന്ദു വംശഹത്യഅവസാനിച്ചത് ഗുർഖ പട്ടാളത്തിന്റെ വരവോടെ ആണെന്നും കലാപം അടിച്ചമർത്തുകയും, അക്രമകാരികളെ കീഴടക്കാൻ കഴിഞ്ഞതും ഗൂർഖ പടയാളികളുടെ ധൈര്യം മൂലം ആണെന്നും യുപി മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മപ്പെടുത്തുന്നു.
മലബാറിലെ ഹിന്ദുക്കളുടെ രക്ഷകരായെത്തിയ ഗൂർഖാ പട്ടാളത്തിന്റെ ധീരതയെ അഭിനന്ദിക്കാനും യോഗി മറന്നില്ല.
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണെന്നും ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് മാത്രമാണോ അവരെ കൂട്ടക്കൊല ചെയ്തതെന്നും യോഗി ചോദിച്ചു. ഹിന്ദു വംശ ഹത്യയെ കാർഷിക കലാപമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഇടത് പക്ഷ രാഷ്‌ട്രീയക്കാരും ചരിത്രകാരൻമാരുമാണ്. സംഘടിതവോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഈനിലപാട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കലാണെന്നും യോഗി പറഞ്ഞു. രാഷ്‌ട്രീയക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിലൂടെ ദക്ഷിണേന്ത്യയിലെ ഹിന്ദുവിരുദ്ധ വികാരങ്ങൾ കൂടുതൽ പ്രകോപിപ്പിക്കപ്പെടുകയും അതിന്റെ ഫലമായാണ് കുപ്രസിദ്ധമായ മലബാർ വംശഹത്യ ഉണ്ടായതെന്നും യുപി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞെങ്കിലും കലാപത്തിന്റെ ദു:ഖസ്മരണകൾ ഇനിയും മാഞ്ഞുപോയിട്ടില്ല. മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരായി. നാൽപതോളം പേരെ കഴുത്തു വെട്ടി കിണറ്റിലിട്ട തുവ്വൂരിലെ ദുരന്തം പോലെ നിരവധി അക്രമസംഭവങ്ങൾ ഈ ലഹളയ്‌ക്കു പറയാനുണ്ട്.
ഒരു ലക്ഷത്തോളം ഹിന്ദുക്കൾ അഭയാർത്ഥികളായി കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും പലായനം ചെയ്തു. മകന്റെയും സഹോദരന്റെയും ഭർത്താവിന്റെയും മുന്നിൽവച്ച് നൂറു കണക്കിന് സ്ത്രീകൾ മാനഭംഗത്തിനിരയായി. നിരവധി പേർ കിണറ്റിൽ ചാടി മരിച്ചു. ഗർഭിണിയുടെ വയർ കീറുന്നതുൾപ്പെടെയുള്ള ബീഭത്സമായ സംഭവങ്ങൾ പോലുമുണ്ടായി. ഹൃദയത്തിലേറ്റിയ സ്വന്തം സംസ്‌കാരത്തെ ജീവനു വേണ്ടി പലർക്കും വലിച്ചെറിയേണ്ടി വന്നു . അതെ ഏറനാട്,വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദു സമൂഹത്തിന് നേരിടേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിശപ്തമായ നിമിഷങ്ങളായിരുന്നു.
Comments