ഭോപ്പാൽ : കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എൽ മുരുകൻ രാജ്യസഭാ അംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ എതിർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെയാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ ബിജെപി എംപിമാരുടെ എണ്ണം എട്ടായി.
കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. അടുത്ത മാസം നാലിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. കോൺഗ്രസ് ഒഴികെയുള്ള പാർട്ടികളാണ് എൽ. മുരുകനെതിരെ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്. നിലവിലെ വാർത്താ പ്രക്ഷേപണ വിതരണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രിയാണ് അദ്ദേഹം.
ആകെ 11 രാജ്യസഭാ സീറ്റുകളാണ് മദ്ധ്യപ്രദേശിൽ നിന്നുള്ളത്. ഇതിൽ മൂന്ന് സീറ്റുകൾ ഒഴികെ ബാക്കിയെല്ലാം ബിജെപിയാണ്. മൂന്ന് സീറ്റുകൾ കോൺഗ്രസിനാണ്.
Comments