ന്യൂഡൽഹി: വിമാന ജീവനക്കാർ ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) മുന്നറിയിപ്പ്. വിമാനജീവനക്കാരിൽ കഞ്ചാവ്, കൊക്കെൻ, തുടങ്ങിയ ലഹരികളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
നിയമം അടുത്ത വർഷം ജനുവരി 31 മുതൽ പ്രബല്യത്തിൽ വരും.ജീവനക്കാരുടെ ലഹരി ഉപയോഗം സുരക്ഷയെ ബാധിക്കുമെന്ന് മുൻപ് ആശങ്ക ഉയർന്നിരുന്നു.ഇതേ തുടർന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
നിയമപ്രകാരം എല്ലാ വിമാന കമ്പനികളും പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുൻപ് ലഹരി ഉപയോഗം സംബന്ധിച്ച് കർശന പരിശോധന നടത്തേണ്ടതാണെന്ന് ഡിജിസിഎ നിർദ്ദേശം നൽകി.
പൈലറ്റുമാർ, എയർ ഹോസ്റ്റസുമാർ,വിമാനം അറ്റകുറ്റപണി നടത്തുന്നവർ, തുടങ്ങി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന എല്ലാവരും ലഹരി പരിശോധനയ്‌ക്ക് വിധേയരാവണമെന്ന് ഡിജിസിഎയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു
Comments