മുംബൈ: ‘മകന് ലഹരി ഉപയോഗിക്കാം, പെൺകുട്ടികളുടെ പുറകെ നടക്കാം, ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാം എങ്ങനെ എന്തും ചെയ്യാം’ 1997 ൽ സിമി ഗരേവാളിന്റെ അഭിമുഖത്തിൽ ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഈ വാക്കുകളിപ്പോൾ യാഥാർത്ഥ്യമാവുകയാണ്. മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഷാറൂഖ് ഖാന്റെ മകനും ഉൾപ്പെട്ടു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്നാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അന്ന് ആര്യൻ ഖാന് ഏതാനും മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. മകൻ വളർന്നു വരുമ്പോൾ ഇക്കാര്യം സൂചിപ്പിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. താൻ സഞ്ചരിച്ച വഴികളിലൂടെയല്ല മകനെ നടത്തുകയെന്നും ഷാറൂഖ് ഖാൻ പറഞ്ഞിരുന്നു. . മകനെ നേർ വഴിക്ക് നയിക്കുന്നതിനു പകരം ഇത്തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെടാൻ പിതാവ് തന്നെ അനുവാദം നൽകിയെന്ന ആരോപണമാണ് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്. ഷാറൂഖ് ഖാന്റെ നേരത്തെയുള്ള അഭിമുഖവും ഇപ്പോൾ വൈറലാവുകയാണ്. മകനെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ അറംപറ്റിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരണം ഉയരുന്നു.
ഷാറൂഖ് ഖാന്റെ കുടുംബത്തിൽ ലഹരി സംബന്ധമായ കേസിൽ ഉൽപ്പെടുന്ന ആദ്യ വ്യക്തിയല്ല ആര്യൻ. 2011 ഭാര്യ ഗൗരി ഖാനും ലഹരി കടത്ത് കേസിൽ ഉൾപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും ബെർലിൻ വിമാനത്താവളത്തിൽ വെച്ച് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെ പത്ത് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും കൊക്കെയ്ൻ, ഹാഷിഷ്. എം.ഡി.എം.എ എന്നിവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൽ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments