ആൽബനി: ജയിൽ ചാടിയ പ്രതികൾ രക്ഷപ്പെടാനായി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഒരു മാർഗം സ്വീകരിച്ച പ്രതി ഓടി കയറിയത് വൻമരത്തിലും. രണ്ട് ദിവസം മരത്തിൽ തങ്ങിയ പ്രതി ഒടുവിൽ പോലീസിന് കീഴടങ്ങുകയായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക് വില്ലെയിലാണ് സംഭവം.
മൂന്ന് വർഷം മുൻപ് തടവിലായ റൂഡി തോമസ് എന്ന പ്രതി ജയിലിലെ പീഡനങ്ങൾ മൂലമാണ് രക്ഷപ്പെട്ടത്. എന്നാൽ ഒളിക്കാൻ പ്രതി സ്വീകരിച്ച മാർഗം കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു. റൂഡി ജയിൽ ചാടിയ വിവരം മനസ്സിലാക്കിയ പോലീസ് ഇയാളെ തിരഞ്ഞ് നാട് മുഴുവൻ അലഞ്ഞു. ഒടുവിൽ റൂഡിയെ ഒരു വൻമരത്തിനു മുകളിൽ കണ്ടെത്തി.
മരത്തിൽ കയറാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റൂഡിയുടെ സഹോദരനും സ്ഥലത്തെത്തി ഉപദേശിച്ചെങ്കിലും ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് അതു വഴി വന്ന വൈദികൻ പോലീസ് റൂഡിയെ പിടികൂടില്ലെന്ന വാഗ്ദാനം നൽകി. ഒടുവിൽ രണ്ട് ദിവസത്തെ പരിശ്രമത്തിനു ശേഷം ഇയാൾ താഴെ ഇറങ്ങി തിരികെ ജയിലിലേയ്‌ക്ക് പോയി.
ജയിലിലെ കടുത്ത പീഡനങ്ങൾ മൂലം റൂഡി മാനസിക പ്രശ്‌നം അനുഭവിച്ചിരുന്നു. ജയിൽ ചാടിയ പ്രതി അമ്മയുടെ അടുത്ത് ചെന്ന് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. മകൻ ജയിൽ ചാടിയതാണെന്ന് തിരിച്ചറിഞ്ഞ അമ്മ പോലീസിൽ വിവരം അറിയിച്ചു. അമ്മക്കെതിരേ വധഭീഷണി ഉയർത്തിയ റൂഡി മരത്തിലേയ്‌ക്ക് വലിഞ്ഞു കയറുകയായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു.
Comments