റിയാദ് : റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ലെ ബൂത്ത് വാടക ഫീസിൽ നിന്ന് പ്രസിദ്ധീകരണ സ്ഥാപനങ്ങളെ ഒഴിവാക്കാൻ സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാൻ നിർദ്ദേശിച്ചു. സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തന മേഖലകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി തീരുമാനം.
പ്രസാധകർക്ക് നൽകുന്ന 50 ശതമാനം വാടകയും, എല്ലാ ഷിപ്പിംഗ് ചെലവുകളും വഹിക്കുന്നതും, മേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ സ്റ്റോർ നൽകുന്നതും എല്ലാ പ്രസാധകർക്കും വിൽക്കുന്ന ഇലക്ട്രോണിക് പോയിന്റുകളും ഉൾപ്പെടെയുള്ള പ്രസാധക സ്ഥാപനങ്ങളുടെ പാക്കേജാണ് ബദർ രാജകുമാരന്റെ നിർദ്ദേശം.
കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ വർഷത്തെ പുസ്തകമേള റദ്ദാക്കിയതിന് ശേഷം ആദ്യമായി സാഹിത്യ പ്രസിദ്ധീകരണ, വിവർത്തന കമ്മീഷന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ പുസ്തകമേള നടന്നത്. ഇന്ത്യയിൽ കേരളത്തിൽ നിന്നുള്ള ഡിസി ബുക്ക് ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധക സ്ഥാപനങ്ങൾ പുസ്തകമേളയിൽ അതിന്റെ പുതിയ പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങൾ’, അരുന്ധതി റോയിയുടെ ‘ആസാദി’, പ്പ്രശാന്ത് നായരുടെ ‘കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ’, വി.ജെ.ജെയിംസിന്റെ ‘ബി നിലവറ’ തുടങ്ങിയവയും വൈക്കം മുഹമ്മദ് ബഷീർ, എം.ടി.വാസുദേവൻ നായർ തുടങ്ങിയ ധാരാളം ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും മേളയുടെ പ്രത്യേകതയാണ്. കൊറോണ ഭീതിയൊഴിഞ്ഞു ജനങ്ങൾ കൂട്ടത്തോടെ ആണ് പുസ്തകമേള നടക്കുന്ന റിയാദ് ഫ്രണ്ട് എക്സിബിഷൻ സെന്ററിലേക്ക് ഒഴുകി എത്തുന്നത്. മേള ഒക്ടോബർ 10 നു അവസാനിക്കും
Comments