ശ്രീനഗർ: ജമ്മുകശ്മീരിൽ അനന്തനാഗിലും ബന്ദിപോറയിലുമായി രണ്ടു ഭീകരരെ വധിച്ചതായി ഡി.ജി.പി ദിൽബാഗ് സിംഗ്. അനന്തനാഗിലും ബന്ദിപ്പോറയിലും രണ്ട് വ്യത്യസ്ത റെയ്ഡുകളാണ് നടന്നതെന്നും ഇരുവരും സമീപകാലത്ത് സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങ ളുമായി ബന്ധപ്പെട്ടവരാണെന്നും സിംഗ് പറഞ്ഞു.
അനന്തനാഗിൽ ഇംതിയാസ് അഹമ്മദ് ദാറിനേയും ബന്ദിപ്പോറയിൽ മുഹമ്മദ് ഷാഫി ലോണിനേയുമാണ് സൈന്യം വധിച്ചതെന്നും ഡി.ജി.പി സ്ഥിരീകരിച്ചു. പ്രദേശവാസികളുടെ സഹായത്താലാണ് ബന്ദിപ്പോറയിൽ വധിക്കപ്പെട്ടത് മുഹമ്മദ് ഷാഫിയാണെന്ന് തിരിച്ചറി ഞ്ഞത്. നയിദ്ഖായി പ്രദേശവാസിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാഫി.
ഒരു മാസത്തിനിടെ നാല് സംഭവങ്ങളിലായി അഞ്ചു സാധാരണക്കാരണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താഴ്വരയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഭീകരരുടെ എല്ലാ നീക്കങ്ങളും സൈന്യം തകർത്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവന് സുരക്ഷ ഉറപ്പാക്കുമെന്നും ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.
Comments