കൊല്ലം : സൂരജ് കുറ്റക്കാരനാണെന്ന കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ഉത്രയുടെ പിതാവ് വിജയസേനൻ. കോടതി മുറിയിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയസേനൻ പറഞ്ഞു.
നിഷ്‌കളങ്കയായ തന്റെ മകളെ സൂരജ് ചതിച്ച് കൊലപ്പെടുത്തി. അന്വേഷണത്തിലും കോടതിയുടെ കണ്ടെത്തലിലും സംതൃപ്തിയുണ്ട്. വിധിയിൽ സന്തോഷമുണ്ട്. വിധി വന്നശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ഉത്രയുടെ സഹോദരൻ വിഷു പ്രതികരിച്ചു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും നന്ദി. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി ശിക്ഷ ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും വിഷു കൂട്ടിച്ചേർത്തു.
Comments