ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലടക്കം ഗൂർഖാ സമൂഹത്തെ വിശ്വാസത്തിലെ ടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഗൂർഖാ നേതാക്കളുമായി നേരിട്ട് നടത്തിയ ചർച്ചകളിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഡാർജിലിംഗ്, തെരായ്, ദൂരാസ് എന്നീ മേഖലകളിലെ ഗൂർഖ സമൂഹങ്ങളുമായിട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഗൂർഖാ സമൂഹം കാലങ്ങളായി നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ജീവിക്കുന്നത്. അവരുടെ തനത് വിഷയങ്ങൾ തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മുന്നിൽ ഗൂർഖ സമൂഹത്തിന്റെ വിഷയങ്ങൾ ഡാർജിലിംഗ് എം.പി രാജു ബിഷ്താണ് അവതരിപ്പിച്ചത്.
ഗൂർഖ സമൂഹം താമസിക്കുന്ന എല്ലാ മേഖലയിലേയും പ്രശ്‌നങ്ങൾ വിശദമായി കേട്ട അമിത് ഷാ പശ്ചിമബംഗാൾ ഭരണകൂടത്തോട് അടുത്ത ഘട്ടം ചർച്ചയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. അമിത് ഷായ്‌ക്കൊപ്പം കേന്ദ്രമന്ത്രിമാരായ നിത്യാനന്ദ റായ്, ജോൺ ബർല, അജയ് ഭല്ല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Comments