ഇസ്ലാമാബാദ് : ഐസിസി ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പാക് ടീം ക്യാപ്റ്റൻ ബാബർ അസം . കഴിഞ്ഞ മൂന്ന്-നാല് വർഷമായി യുഎഇയിലാണ് ഏറ്റവും കൂടുതലും കളിച്ചിട്ടുള്ളതെന്നും , ആ മണ്ണ് നന്നായി അറിയാമെന്നും ബാബർ അസം പറഞ്ഞു. ഈ മാസം 24ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് പോരാട്ടം.
വിക്കറ്റ് എങ്ങനെ പെരുമാറുമെന്നും ബാറ്റിംഗ് നിരയെ എങ്ങനെ ക്രമീകരിക്കണമെന്നും ഞങ്ങൾക്കറിയാം. മത്സരദിവസത്തില് നന്നായി കളിക്കുന്ന ടീം ഏതാണോ അവരായിരിക്കും വിജയം നേടുക. എന്നാല്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ മത്സരത്തില്‍ ഞങ്ങള്‍ തന്നെ വിജയിക്കും – അസം പറഞ്ഞു .
ഇന്ത്യയ്ക്കെതിരായ തുടർച്ചയായ പരാജയം പഴയ കാര്യമാണെന്നും അത് ടീമിനെ ബാധിക്കില്ലെന്നും ബാബര്‍ അസം വ്യക്തമാക്കി.ഒരു ടൂർണമെന്റിന് മുമ്പ് ഒരു ഗ്രൂപ്പ് എന്ന നിലയിൽ വിശ്വാസവും ആത്മവിശ്വാസവും വളരെ പ്രധാനമാണ്. ഒരു ടീം എന്ന നിലയിൽ, ഞങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വളരെ ഉയർന്നതാണ്. നമ്മൾ ഭൂതകാലത്തെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞങ്ങൾ അതിനുള്ള തയ്യാറെടുപ്പിലാണ്.ഓരോ കളിയുടെയും സമ്മർദ്ദവും തീവ്രതയും ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് ആദ്യത്തേത്. നമുക്ക് മത്സരം വിജയിച്ച് മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.- അസം പറഞ്ഞു .
Comments