ടോക്കിയോ: കൊറോണ കാലത്ത് സ്കൂളുകൾ അടച്ചുപൂട്ടിയതിന് ശേഷം ജപ്പാനിൽ 415 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സർവേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന കണക്കാണിത്.
7 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാൽ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവർത്തനങ്ങളുടേയും ഫലമായി 2009 മുതൽ തുടർച്ചയായ 10 വർഷം ജപ്പാനിൽ ആത്മഹത്യാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
ക്ലാസുകൾ പുന:രാരംഭിച്ച സാഹചര്യത്തിൽ 127 കുട്ടികൾ വീതം 30 ദിവസങ്ങളോളം സ്കൂളുകളിൽ ഹാജരാകുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. സ്കൂൾ വിദ്യാഭ്യാസ രീതിയിലും വീടുകളിലെ സാഹചര്യങ്ങളിലും കൊറോണ കാലത്ത് വന്ന മാറ്റങ്ങൾ കുട്ടികളെ പ്രതികൂലമായി ബാധിച്ചു എന്നാണ്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments