ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുസമുദായങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ നടന്ന ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണത്തെ അപലപിച്ച് ബി.ജെ.പി. കൃത്യമായ സൂചനകളുണ്ടായിട്ടും ബി.കെ.ദത്ത് കോളനിയിലെ ഗുണ്ടാ വിളയാട്ടത്തെ തടയാൻ ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്നും ബി.ജെ.പി ഡൽഹി ഘടകം ഉപാദ്ധ്യക്ഷൻ സുനിൽ യാദവ് ആരോപിച്ചു. അക്രമം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വീറ്ററിലൂടെ സുനിൽ യാദവ് പുറത്തുവിട്ടു.
“मासूम का ताज़िया” पर मुस्लिम समुदाय के लोग हर साल करबला, ज़ोर बाग पर इकट्ठा होते हैं। इस साल कोविड-19 के चलते भीड़ को नियंत्रित करने के लिए पुलिस बंदोबस्त भी लगाया गया था। इसी के चलते करबला के रास्ते के कुछ गेट पुलिस द्वारा बंद किए गए थे। (1/2) https://t.co/avOYwetpm9
— DCP South Delhi (@DCPSouthDelhi) October 14, 2021
പ്രശ്‌ന ബാധിത മേഖലകളെക്കുറിച്ച് പോലീസിനും സംസ്ഥാന ആഭ്യന്തര വകുപ്പിനും കൃത്യമായിട്ടറിയാം. നവരാത്രി ആഘോഷ സമയത്ത് സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തടയാൻ പോലീസ് ബാരിക്കേഡുകൾ വച്ചതും സുനിൽ യാദവ് ഓർമ്മിപ്പിച്ചു. അക്രമികൾ അഴിഞ്ഞാടുന്ന വീഡിയോ തെളിവായി കാണിച്ചാണ് ഡൽഹി ബി.ജെ.പി നേതാവിന്റെ പ്രതിഷേധം.
ബി.ജെ.പിയുടെ പ്രസ്താവനയെ സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് പോലീസ് കമ്മീഷണറുടെ ഭാഗത്തുനിന്നുള്ളത്. സ്ഥിരമായി മുസ്ലീം സമുദായം കർബലാ, ജോർ ബാഗ് മേഖലയിൽ ഒരുമിച്ച് കൂടാറുണ്ട്. ഈ വർഷം ജനക്കൂട്ടമുണ്ടാകാതിരിക്കാൻ കോളനിയുടെ ഗേറ്റിന്റെ ഭാഗത്ത് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവിടെ പുറത്തുകടക്കാനുള്ള സ്ഥലം പോരെന്ന് പറഞ്ഞാണ് അക്രമം അരങ്ങേറിയതെന്ന വിശദീകരണമാണ് പോലീസ് ട്വിറ്ററിലൂടെ നൽകിയത്. സംഭവത്തിൽ കേസ് എടുത്തെന്നും ഡി.സി.പി പറയുന്നു.
വീഡിയോയിൽ വൻ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് പുറത്തേക്ക് വരുന്നത് വ്യക്തമാണ്. പോലീസ് നോക്കിനിൽക്കേ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്ത്രീകളടക്കം പുറത്തേക്ക് വരുന്നതെന്നും സുനിൽ യാദവ് വിശദമാക്കി.
Comments