കോട്ടയം: ശക്തമായ മഴയിൽ ദുരന്തം വിതച്ച പ്രദേശങ്ങളിൽ കർമ്മ നിരതരായി വീണ്ടും സേവാഭാരതി പ്രവർത്തകർ. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ സേവാഭാരതി സേവനം ആരംഭിച്ചു കഴിഞ്ഞു. പരിക്കേറ്റവരെയും അസുഖബാധിതരെയും ആശുപത്രിയിലെത്തിക്കാനും മറ്റും സേവാഭാരതിയുടെ ആംബുലൻസ് സൗകര്യവും ലഭ്യമാണ്.കോട്ടയം മണിമലയിൽ മഴകെടുത്തി ബാധിച്ച പ്രാദേശികളിൽ സേവാഭാരതി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
കൊക്കയാറിൽ ഉരുൾപ്പൊട്ടൽ നടന്ന പ്രദേശത്ത് സേവാഭാരതി ദുരന്തനിവാരണ സേനയൊടൊപ്പം തിരച്ചിലിനായി ഇറങ്ങിയിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ട് ഒററപ്പെട്ടുപോയവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് സേവാഭാരതി വീണ്ടും കേരളത്തിന് കൈതാങ്ങുവുകയാണ്.
നിരവധി വർഷങ്ങളായി കേരളത്തിലെ പൊതു സമൂഹത്തിനിടയിൽ സേവഭാരതി നിശബ്ദ സേവന പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണ്. എങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയിൽ സേവാഭാരതിയുടെ പ്രവർത്തനം സമൂഹത്തിന് ആകമാനം വലിയ ആശ്വാസമായിരുന്നു. നൂറു കണക്കിന് സേവാഭാരതി പ്രവർത്തകരായിരുന്നു പ്രളയത്തിന്റെ ദുരന്തമുഖത്തേക്ക് കേരളത്തിന് സഹായവുമായെത്തിയത്. പ്രളയത്തിൽ വീടു തകർന്ന നിരവധി കുടുംബങ്ങൾക്ക് സേവാഭാരതി വീടു നിർമ്മിച്ച് നൽകുകയും ചെയ്തു. പ്രളയം നാശം വിതച്ച വീടുകളുടെ പുനർനിർമ്മാണത്തിനും, വീടുകളും ജോലിസ്ഥലങ്ങളും വൃത്തിയാക്കുന്നതിനും സേവാഭാരതി പ്രവർത്തകർ മുൻനിരയിലുണ്ടായിരുന്നു.
Comments