മുംബൈ: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരാണെന്ന് സർവേ. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തിനുള്ളിൽ കൊറോണ വാക്‌സിൻ ലഭ്യമാണെങ്കിൽ മൂന്നാമത്തെ ഡോസ് എടുക്കാൻ തയ്യാറാണെന്ന് സർവേയ്യിൽ പങ്കെടുത്ത ഭൂരിക്ഷവും പറഞ്ഞു.
പ്രതികരിച്ചവരിൽ 27 ശതമാനം പേർ മൂന്നാമത്തെ ഡോസ് ലഭ്യമാകുന്ന സമയത്ത് മഹാമാരി നിലനിൽക്കുകയോ, സാധ്യതയുണ്ടെങ്കിലോ സ്വീകരിക്കുക്കൂവെന്ന് വ്യക്തമാക്കി. ലോക്കൽ സർക്കിൾസിന്റെ സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ച്, മൂന്നാമത്തെ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആറ് ശതമാനം പേർ അറിയിച്ചു.
ഇന്ത്യയിലെ 301 ജില്ലകളിൽ താമസിക്കുന്ന പൗരന്മാരിൽ നിന്ന് സർവേയ്‌ക്ക് 9,245 പ്രതികരണങ്ങൾ ലഭിച്ചു. പ്രതികരിച്ചവരിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. പ്രതികരിച്ചവരിൽ 43 ശതമാനവും ടയർ 1 നഗരങ്ങളിൽ നിന്നുള്ളവരും 29 ശതമാനം ടയർ 2 ൽ നിന്നും 28 ശതമാനം ടയർ 3, 4 ൽ നിന്നും ഗ്രാമീണ ജില്ലകളിൽ നിന്നുമാണ്.
അടുത്ത ആറ് മാസത്തിനുള്ളിൽ കൊറോണ വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് മൂന്നാമത്തെ ഡോസ് എടുക്കുന്നതിനുള്ള പൗരന്മാരുടെ സന്നദ്ധത അളക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം.
നിലവിലെ അവസ്ഥയിൽ ഭൂരിഭാഗം ജനങ്ങളും മൂന്നാമത്തെ ഡോസ് എടുക്കാൻ തയ്യാറാണെന്ന് സർവ്വേ സൂചിപ്പിക്കുന്നു. 61 ശതമാനം ആളുകൾ മൂന്നാമത്തെ ഡോസ് എടുക്കുമെങ്കിലും, കൊറോണ കേസുകൾ വീണ്ടും വ്യാപകമാകുകയാണെങ്കിൽ 27 ശതമാനം അത് എടുക്കും. എന്നാൽ 12 ശതമാനം പേർ മൂന്നാമത്തെ ഡോസിന് മടിക്കുകയോ അല്ലെങ്കിൽ ഈ ഘട്ടത്തിൽ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയതായി സർവേ വെളിപ്പെടുത്തുന്നു.
100 കോടി ഡോസ് വാക്‌സിനേഷൻ പിന്നിട്ട ഇന്ത്യയിൽ മുതിർന്ന ജനസംഖ്യയുടെ 74 ശതമാനം പേർക്ക് ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് 31 ശതമാനത്തിലധികം പേർക്ക് നൽകിയിട്ടുണ്ട്.
Comments