കൊൽക്കത്ത: ഇന്ത്യൻ തീരത്ത് സംയുക്തപരിശീലനത്തിനായി ബ്രിട്ടന്റെ നാവിക സേന. കൊങ്കൺ ശക്തി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലിൽ മുംബൈ തീരത്താണ് നടത്തുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുമായി ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറൽ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറൽ കരംബീർ സിംഗ് സ്വീകരിച്ചു. രാജ്യതലസ്ഥാനത്ത് നാവികസേനയുടെ വാർഷിക യോഗം നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീല നത്തിനായി ഇന്ത്യൻ തീരത്ത് എത്തിയത്.
ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വിപുലമായ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടഷ് പട എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും മികച്ച നാവികസേനാംഗങ്ങളും കപ്പലുകളുമാണ് പരിശീലനത്തിന് എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ക്വീൻ എലിസബത്ത് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചേർന്ന് കഴി്ഞ്ഞു.
ബ്രക്‌സിറ്റിന് ശേഷം യൂറോപ്പുമായി സഹകരണം കുറച്ച ബോറിസ് ജോൺസൻ പക്ഷേ ഇന്ത്യയുമായുള്ള സഹകരണം ശക്തമായിട്ടുമുണ്ട്. ബ്രിട്ടന് ഏറെ പരിചിതമായ ഇന്ത്യൻ വാണിജ്യ-സമുദ്ര-പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തമാണ് കൂടുതൽ വിപുലപ്പെടുത്താൻ ശ്രമം നടക്കുന്നത്. ആഗോള തലത്തിൽ 2030 വരെ ലക്ഷ്യമിട്ടിട്ടുള്ള പങ്കാളിത്തത്തിൽ 40 രാജ്യങ്ങളുമായാണ് കരാർ. ഇതിൽതന്നെ ബ്രിട്ടന്റെ കരാറുകളിൽ പത്തുശതമാനം ഇന്ത്യയുമായിട്ടാണെന്നതും ഏറെ ശ്രദ്ധേയമാണ്.
Comments