നൃൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 100 കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ എന്നിവരും പങ്കെടുത്തു.
വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെനോവ ബയോഫാർമ, പനേസിയ ബയോടെക് എന്നിവടങ്ങളിലെ പ്രതിനിധികൾക്കൊപ്പം സെറം ഇൻസ്റ്റിറ്റൃൂട്ടിലെ സിഇഒ ആയ അഡാർ പൂനാവാലെയും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,48,417 വാക്സിന് ഡോസുകളാണ് നൽകിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ 7 മണിയോടെ രാജ്യം 101.30 കോടി വാക്സിനേഷൻ എന്ന നേട്ടത്തിൽ എത്തി. ഓക്ടോബർ 21 നായിരുന്നു വാക്സിനേഷൻ പദ്ധതിയിൽ രാജ്യം സുപ്രധാന നാഴികകല്ല് കൈവരിച്ചത്.ഇതിന്റെ ഭാഗ്യമായി രാജ്യത്ത് ഉടനീളം വിവിധ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്.
നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സ്പുട്നിക് വി എന്നീ മൂന്ന് വാക്സിനുകളാണ് നിലവിൽ രാജ്യത്തെ കൊറോണ വാക്സിനേഷൻ ഡ്രൈവിൽ ഉപയോഗിക്കുന്നത്.
Comments