കൊല്ലം: ചൈനയെയും താലിബാനെയും പുകഴ്‌ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്‌സിക്കുട്ടിയമ്മ. സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.
പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 111 മത് ആണ്. ലോകസമ്പദ് വ്യവസ്ഥയിൽ 17 ശതമാനവും ചൈനയിലാണന്നും മെഴ്‌സിക്കുട്ടിയമ്മ പറയുന്നു. ഇൻഡ്യ 100 കോടി വാക്സിൻ വിതരണം ചെയ്തെന്ന് വീമ്പിളക്കുമ്പോൾ ചൈന വിതരണം ചെയ്തത് 270 കോടി വാക്സിനുകളാണന്നാണ്
മെഴ്സിക്കുട്ടിയമ്മയുടെ വാദം. ചൈന 76 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയെന്നും മെഴ്‌സിക്കുട്ടിയമ്മ പറയുന്നു.
അമേരിക്കയെ തോൽപ്പിച്ച് ഒരു രക്തചൊരിച്ചിലുമില്ലാതെയാണ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതെന്നും മെഴ്‌സിക്കുട്ടിയമ്മ പറയുന്നു. ഇന്ത്യയുടെ നേട്ടങ്ങളെ താഴ്‌ത്തിക്കെട്ടുകയും ചൈനയെയും മറ്റ് രാജ്യങ്ങളെയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പ്രഖ്യാപിത സിപിഎം നിലപാടായിട്ടാണ് മെഴ്‌സിക്കുട്ടിയമ്മയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.
അതേസമയം വാക്‌സിനേഷൻ 100 കോടിയെന്ന ചരിത്രനേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുന്നതിനിടെ പിന്തിരിപ്പൻ വാദവുമായി ചൈനയെ ഉയർത്തിക്കാട്ടിയുളള മെഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകൾക്കെതിരെ വിമർശനവും ഉയർന്നുതുടങ്ങിയിട്ടുണ്ട്.
Comments