റായ്പൂർ : ഛത്തീസ്ഗഡിൽ പൊതുവേദിയിൽ പരസ്പരം തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ. ജഷ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ജഷ്പൂർ മുൻ ജില്ല അദ്ധ്യക്ഷൻ പവൻ അഗർവാളും, കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ അദ്ധ്യക്ഷൻ ഇഫ്തിഖർ ഹസനും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ വൻ സംഘർഷത്തിലാണ് കലാശിച്ചത്.
പരിപാടിയിൽ പവൻ അഗർവാൾ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോയെക്കുറിച്ചും അഗർവാൾ പരാമർശിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ദിയോയെക്കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയ്‌ക്ക് സമീപം നിൽക്കുകയായിരുന്ന ഹസൻ വേദിയിലേക്ക് ചാടിക്കറയി അഗർവാളിനെ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതോടെ സദസ്സിലിരുന്ന മറ്റ് കോൺഗ്രസ് പ്രവർത്തകരും വേദിയിലേക്ക് തള്ളി കയറുകയായിരുന്നു. തുടർന്ന് വലിയ സംഘർഷമായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷം പരിഹരിച്ചത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ദിയോയ്‌ക്കായി സ്ഥാനമൊഴിയണമെന്ന് പറഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സംഭവ ശേഷം അഗർവാൾ പ്രതികരിച്ചു. ഛത്തീസ്ഗഡിൽ അധികാരം പിടിച്ചെടുക്കാൻ ബാഗലും, ദിയോയും ഒന്നിച്ചാണ് പരിശ്രമിച്ചത്. അതിനാൽ രണ്ടര വർഷക്കാലത്തെ ഭരണം പൂത്തിയാക്കിയ ബാഗൽ സ്ഥാനം ഒഴിയണം. ദിയോയെ പുതിയ മുഖ്യമന്ത്രിയാക്കണമെന്നും അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
#WATCH | Chhattisgarh: Local Congress leaders & workers enter into a brawl at party workers conference in Jashpur after party's ex-dist pres Pawan Agarwal was pushed away from podium & stopped from speaking. He had started speaking on Min TS Singh Deo when the incident took place pic.twitter.com/7joKTUlYgE
— ANI (@ANI) October 24, 2021
Comments