തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നൽകിയത്.
തുലാ വർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അതിനാൽ സ്പിൽവേ ഷട്ടർ തുറന്നു നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ചൊവ്വാഴ്ച അടിയന്തിര യോഗം ചേരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മന്ത്രി അറിയിച്ചത്. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ യോഗത്തിൽ പരിഹരിക്കാൻ സാധിക്കും. ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയ്യാറാകുമെന്നാണ് വിശ്വാസമെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം തന്നെയാണ് പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.
Comments