കൊല്ലങ്കോട് : ആനമാറിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.സോപ്പുകട നടത്തുന്നതിന്റെ മറവിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ശേഖരമാണ് പോലീസ് പിടികൂടിയത്. 1850 ഡിറ്റണേറ്റർ,1073 ജലാറ്റിൻ സ്റ്റിക്ക്, മൂന്നു ചാക്ക് വിവിധ തരം പടക്കങ്ങൾ എന്നിവയാണ് കല്ലങ്കോട് പോലീസ് പിടികൂടിയത്.
ആനമാറി പാതനാറയിൽ നിന്നാണ് ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. പ്രദേശത്ത് വൻദുരന്തമുണ്ടാക്കാൻ കഴിയുന്ന അളവിലാണ് ജലാറ്റിനും ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വാടകയ്ക്കെടുത്ത് സോപ്പുപൊടി വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് സ്ഫോടകവസ്തു രഹസ്യ വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് റെയ്ഡിന്റെ വിവരം ലഭിച്ച പ്രതി ഒളിവിൽ പോയിരിക്കുകയാണ്. മുൻപ് സ്ഫോടകവസ്തു സൂക്ഷിക്കാൻ പ്രതി ലൈസൻസ് നേടിയിരുന്നു. പിന്നീട് ലൈസൻസ് പുതുക്കാതെയാണ് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് രഹസ്യവിൽപ്പന നടത്തിയിരുന്നത്.
Comments