കോഴിക്കോട് : കൊറോണയ്‌ക്ക് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആർ.എസ്.വി. (റെസിപിറേറ്ററി സിൻസിഷ്യൽ വൈറസ് ) രോഗബാധ. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നാലുമാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗബാധ സ്ഥിരീകരിച്ചതോടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
18 മാസത്തിൽ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം കാണപ്പെടുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങൾ. ചില കുഞ്ഞുങ്ങളിൽ ന്യൂമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവാറുണ്ട്.മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
നാലുപേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തിൽ രോഗികളായ കുഞ്ഞുങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് പ്രാദേശികമായ എന്തെങ്കിലും കാരണങ്ങൾ രോഗബാധക്കുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ വിലയിരുത്തുന്നുണ്ട്.
കൊറോണ വ്യാപനത്തെതുടർന്ന് ഒന്നരവർഷത്തോളം കുട്ടികൾ പുറത്തിറങ്ങാതിരുന്നതിനാൽ അവരുടെ സ്വാഭ്വാവിക രോഗപ്രതിരോധശേഷി കുറയുകയും ഇപ്പോൾ പുറത്തിറങ്ങിയതുമാവാം രോഗം കൂടുതലായി കാണപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ആർ.എസ്.വി രോഗം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.കുട്ടികളിൽ ചുരുക്കമായി ഈ രോഗം മുൻപും കാണാറുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Comments