ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കിയത് മൂലം ഉണ്ടായ നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം 44,000 കോടി രൂപ കൂടി അനുവദിച്ചു. കേരളത്തിന് 2418.49 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.
2021 ജൂലൈ 15 ന് 75,000 കോടിയും ഒക്ടോബർ 7 ന് 40,000 കോടിയും അനുവദിച്ചിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം വായ്പാസൗകര്യം വഴി അനുവദിച്ച ആകെ തുക 1,59,000 കോടി രൂപയായി.
കർണാടകയ്‌ക്ക് 5010.90 കോടി രൂപയും ഗുജറാത്തിന് 3608.53 കോടി, മഹാരാഷ്‌ട്രയ്‌ക്ക് 3814 കോടി, പഞ്ചാബിന് 3357.48, രാജസ്ഥാന് 2011.42, തമിഴ്‌നാടിന് 2240.22, തെലങ്കാനയ്‌ക്ക് 1264.78 എന്നിങ്ങനെയാണ് ബാക്കി സംസ്ഥാനങ്ങൾക്ക് നൽകിയ തുക.
ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള വായ്പാ സൗകര്യത്തിന് കീഴിലാണ് അധിക തുക അനുവദിച്ചത്. നികുതി പിരിവിൽ നിന്ന് ഓരോ 2 മാസത്തിലും അനുവദിക്കുന്ന സാധാരണ നഷ്ടപരിഹാരത്തിന് പുറമെയാണിത്.
1.59 ലക്ഷം കോടി കടമെടുത്ത് സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിഭവ സമാഹരണത്തിലെ വിടവ് നികത്തുന്നതിന് അനുവദിക്കാൻ മെയ് അവസാനം നടന്ന 43-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
Comments