വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിനെതിരെ ഗൂഢാലോചനയും കലാപ ആസൂത്രണങ്ങളും നടത്തിയതിന്റെ പേരിൽ രണ്ടുപേർക്ക് ജയിൽ ശിക്ഷ. നിയോ-നാസി സംഘടനാ പ്രവർത്തകരായ അമേരിക്കൻ പൗരനായ ബ്രയാൻ മാർക്ക് ലെലേ(35), കാനഡക്കാരനായ പാട്രിക് ജോർദ്ദാൻ മാത്യൂസ്(29) എന്നിവർക്കാണ് 9 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അമേരിക്കയിലെ ജില്ലാ കോടതി ജഡ്ജി തിയോഡർ ചുവാംഗാണ് ശിക്ഷ വിധിച്ചത്.
ജൂൺ മാസത്തിലാണ് ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയതിന് ഇരുവരേയും പിടികൂടിയത്. യൂറോപ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന ബേസ് എന്ന ഭീകരസംഘടനാ പ്രവർത്തകരാണിവരെന്നും കണ്ടെത്തിയിരുന്നു. ഇരുവരും രക്തരൂക്ഷിതമായ ഒരു കലാപങ്ങളിലോ കൊലപാതകങ്ങളിലോ ഇതുവരെ നേരിട്ട് പങ്കെടുത്തവരെല്ലെന്നതാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമേരിക്കയിൽ വ്യാപിപ്പിക്കാൻ ഇടയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വരാണിവരെന്ന് കോടതിക്ക് ബോദ്ധ്യപ്പെടുകയായിരുന്നു.
ഇരുവരുടേയും വീടുകളിലെ സിസി ടിവി ക്യാമറകൾ തന്നെയാണ് ഇവരെ കുടുക്കിയത്. റിച്ചമോണ്ട്, വെർജീനിയ എന്നിവിടങ്ങളിലെ റാലികൾ എങ്ങനെ കലാപങ്ങൾക്കായി ഉപയോഗിക്കാമെന്ന് ഇവർ ആസൂത്രണം ചെയ്തിരുന്നു. റാലികളിൽ വെടിവെപ്പുണ്ടാക്കലായിരുന്നു പദ്ധതി. ക്യാമറകൾ പരിശോധി ച്ചതിലൂടെ ഇവരുടെ ആസൂത്രണം ബോദ്ധ്യപ്പെടുകയായിരുന്നു.
റെയിൽവേ പാളങ്ങൾ തകർക്കാനും കുടിവെള്ള സ്രോതസ്സുകളിൽ വിഷം കലർത്താനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ഒപ്പം വർണ്ണവെറിയനും നിരവധിപേരെ കൊലപ്പെടുത്തിയ ഇന്ത്യാനാ ജയിലിൽ കഴിയുന്ന ഡയ്‌ലൻ റൂഫിനെ ജയിൽ ചാടിക്കാനും ഇവർ പദ്ധതിയിട്ടതായും കണ്ടെത്തിയിട്ടുണ്ട്.
Comments